'നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളവും ഒരേ ദിവസമായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ജെ ഡി യു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജൻ സിങ് പറഞ്ഞു.
ഇതിനുപിന്നാലെയാണ് നേതൃത്വം നിലപാട് അറിയിച്ചത്. സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കും. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. ശ്രീനഗറില്‍ ആള്‍ക്കൂട്ടത്തെ അനുവദിച്ചില്ലെങ്കില്‍ യാത്രക്കായി എത്തിയവരെ ബസില്‍ കയറ്റുമെന്നും നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്തികള്‍ക്ക് വെള്ളം നിഷേധിച്ചവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള വിരോധം പ്രകടിപ്പിക്കുകയാണ്. മേധാ പട്കറിന് ഭാരത് ജോഡോ യാത്രയുടെ നേതൃനിരയില്‍ സ്ഥാനം നല്‍കിയതോടെ വര്‍ഷങ്ങളായി ഗുജറാത്തികള്‍ക്ക് വെള്ളം
രണ്ട് ദിവസം മുന്‍പ് കര്‍ണാടകയിലെത്തിയ സോണിയാ ഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം ആയുധപൂജയുടെ ഭാഗമായി ഭാരത് ജോഡോ യാത്രയുണ്ടായിരുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഭരത് ജോഡോ യാത്ര നിര്‍ണ്ണായക
ഭാരത് ജോഡോ യാത്രയെ ബിജെപി ഭയക്കുന്നുവെന്നതിന്‍റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഫോട്ടോ പതിപ്പിച്ച ബാനറുകള്‍ നശിപ്പിച്ചത്. ഇത് ബിജെപിക്കാരാണ് ചെയ്തതെന്ന് വ്യക്തമായി ഞങ്ങള്‍ക്കറിയാം. ഇനിയും പോസ്റ്ററുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബിജെപി നേതാക്കാള്‍ക്ക് പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട. അതിനുള്ള ശക്തി ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ട്. സമാധാനം ആഗ്രഹിക്കുന്നതുകൊ
ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തെളിയിക്കാന്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.
വിഴിഞ്ഞം, സില്‍വര്‍ ലൈന്‍ പദ്ധതികളില്‍ നിന്നും ഇടതുപക്ഷ സര്‍ക്കാര്‍ പിന്മാറണം. വിഴിഞ്ഞം തീരമേഖല പ്രദേശത്തെയാണ് ബാധിക്കുന്നതില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെയാകെ ബാധിക്കും. പ്രത്യാഘാതങ്ങൾ പഠിക്കാതെയാണ് ഇരു പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു
ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ തപസ്യണ്. ഇന്ത്യ ഇപ്പോള്‍ പലകാരണങ്ങളാണ് വിഭജിക്കപ്പെടുകയാണ്. ജിഎസ്ടിക്ക് കീഴിൽ ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തുമ്പോള്‍ പ്രകടമായ സാമ്പത്തിക അസമത്വം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു
ഭാരത് ജോഡോ യാത്ര" രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സിൻ്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്.
ഈ ഓഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ളയാളെന്ന രീതിയിലായിരുന്നു അജിത് റെജിയെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ സംസാരം തുടങ്ങി അധികം വൈകാതെ തന്നെ സംഭാഷണത്തിന്‍റെ രീതി മാറുകയും ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിലേക്കും അസഭ്യം വിളിയിലേക്കും നീങ്ങുകയായിരുന്നു.
ജാഥാ റൂട്ടിൽനിന്ന് ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം ആദ്യം യു പി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയും പദയാത്രയും പരാജയപ്പെടുകയാണുണ്ടായത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരിഞ്ച് പോലും മുന്‍പോട്ട് പോകാന്‍ സാധിച്ചില്ലെന്നും എം വി ഗോവിന്ദന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.